DR P S Remani

എറണാകുളം ജില്ലയില്‍ കാലടി വെള്ളാരപ്പിള്ളി ഗ്രാമത്തില്‍ ജനനം. വിദ്യാഭ്യാസം: എം.ബി.ബി.എസ്.,
എം.ഡി., ഡി.എന്‍.ബി. ബിരുദങ്ങള്‍ക്കുശേഷം കേരളത്തിലെ വിവിധ ഗവ. മെഡിക്കല്‍ കോളേജുകളില്‍
ഗൈനക്കോളജി വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍
ഗൈനക്കോളജി വിഭാഗം മേധാവി.
Izhayakalangal
അനുഭവങ്ങള്‍ കഥകളായി പരിണമിക്കുന്നതിന്‍റെ രാസപ്രക്രിയകളാണ് ഈ സമാഹാരത്തിലെ രചനകള്‍. ഇരുട്ടും വെളിച്ചവും മാറിമാറി വരുമ്പോഴും പ്രത്യാശയുടെ ഒരു കിരണം എപ്പോഴും ബാക്കിയുണ്ടാവും എന്ന് ഈ സ്ത്രീപക്ഷകഥകള്‍ ഓര്‍മ്മിപ്പിക്കുന്നു. "ഡോക്ടര്‍ക്ക് സുപരിചിതമായ ആതുരശുശ്രൂഷാരംഗത്തെ സംഭവങ്ങളാണ് ഇതിലെ പല കഥകളുടെയും ഉള്ളടക്കം. കഥാപാത്രങ്ങള്‍ക്ക് നാലഞ്ചു കോറല്‍കൊണ്ട്..
Marunna Vaidyasamskaram
ശാസ്ത്ര സാങ്കേതിക മേന്മകളോടും ഭൂതകാലത്തിലെ അറിവുകളോടും സമനില പാലിക്കുന്ന ഒരു മനസ്സിന്റെ സാന്നിദ്ധ്യം ഈ ഗ്രന്ഥത്തില്‍ ഉടനീളം കാണാം. പ്രസവങ്ങള്‍ക്കിടയില്‍ വരുന്ന പല പ്രശ്‌നങ്ങളിലേക്കും ഈ കൃതി അറിവ് പകരുന്നുണ്ട്. ബ്രീച്ച് പ്രസവം, മള്‍ട്ടിഫീറ്റല്‍ പ്രഗ്നന്‍സി, പ്ലാസന്റയുടെ പ്രഛന്നവേഷങ്ങള്‍, മെക്കോണിയം എന്നിവയെപ്പറ്റിയുള്ള വിവരണങ്ങള്‍ ഉദാഹരണം. ഒരല്പം നര..
Mayilpeeli viriyunnathum kathu
Book by Dr. P. S. Remaniഅനേകം ശിശുജനനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു ഗൈനക്കോളജിസ്റ്റിന്റെ അനുഭവജ്ഞാനത്തിലൂടെ , അമ്മയും ഗർഭസ്ഥശിശുവുമായുള്ള ബന്ധത്തെക്കുറിച്ച് സവിശേഷ ചിന്തകൾ പങ്കിടുന്ന കൃതി . പൂവിരിയുന്നതുപോലെ കുഞ്ഞ് വളരുകയും വലുതാവുകയും ചെയ്യുന്നു .പൂവിൽ തേനെന്നപോലെ കുഞ്ഞുഹൃദയത്തിൽ ജ്ഞാനം നിറയുകയാണ് . ജനിക്കുന്നതിനു മുമ്പ..
Mruthasandramee Mounam
ഡോ. പി.എസ്. രമണികോവിഡ്കാലത്തെ മലയാളികളുടെ ജീവിതാവസ്ഥകളെ അടയാളപ്പെടുത്തുന്ന നോവല്‍. ഭീതിദമായ കോവിഡുകാലത്തെ ആതുരാലയത്തിനുള്ളില്‍ നിന്നുള്ള അനുഭവങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ സാധാരണക്കാര്‍ക്ക് അത് നവ്യാനുഭവമാകുന്നുണ്ട്. കോവിഡ് ലോക്ഡൗണും കണ്ടെയ്ന്‍മെന്‍റ് സോണുകളും നമുക്ക് ചിരപരിചിതമാക്കിയപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ കോഡ് വൈറ്റിനും കോഡ് ബ്ലൂവിനും ഇട..
Pinnilekkozhukunna Puzha
പിന്നിലേക്കൊഴുകുന്ന പുഴ ഡോ. പി.എസ്. രമണി ജാതീയതയെ നിശ്ശബ്ദമായി എതിർത്തുകൊണ്ട് ജീവിതം ആരംഭിച്ച ഒരു സ്ത്രീയുടെ കഥയാണിത്. മനുഷ്യനെന്ന ജാതി മാത്രം മതി ലോകത്തിൽ എന്ന് സ്വപ്നം കണ്ട തങ്കത്തിന്റെ കഥയിലൂടെ നന്മയും സ്‌നേഹവും മതാതീതമായ കാഴ്ചപ്പാടും അതിനനുസരിച്ച് ജീവിച്ച ഒരു കുടുംബത്തിന്റെ കഥ. പുഴകളും പൂക്കളും അമ്പലവും പൂരവും നിറഞ്ഞ ഗ്രാമത്തിന്റെ കാഴ..













